പോസ്റ്റുകള്‍

കലൈഡോസ്കോപ്

സന്ധ്യ. കടല്‍. ചിന്തകള്‍. കടല്‍ത്തീരത്ത് കാഴ്ചകള്‍ കാണാനും കടല കൊറിക്കാനും തിരയെണ്ണാനും വന്ന നിരവധിപ്പേരില്‍ ഒരാളായിരുന്നു അയാളും. കടല്‍ക്കാഴ്ചകള്‍ മടുത്ത് പലരും മടങ്ങിയിട്ടും ഒക്കെയും കണ്ടും കേട്ടും അടുത്ത് വരുന്ന കച്ചവടക്കാരെ തെല്ലും ശ്രദ്ധിക്കാതെയും അയാളും അയാളുടെ ആലോചനകളും അവിടെത്തന്നെ തുടര്‍ന്നു. സൂര്യനെ മുഴുവന്‍ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത പോലെ കടല്‍ അയാള്‍ക്കു മുന്‍പില്‍ ആര്‍ത്തുകൊണ്ടേയിരുന്നു. കടലിനോട് മത്സരിക്കാനെന്ന പോലെ കാര്‍മേഘങ്ങള്‍ പാതി പപ്പടം തിന്നത് മതിയാവാതെ നക്ഷത്രക്കുഞ്ഞുങ്ങളെ ഓരോന്നിനെയായി വിഴുങ്ങുന്നു... വിശപ്പ്! ഈ ഭൂമിയിലും തന്റെ ജീവിതത്തിലും അതിലും വലുതായ പ്രശ്നങ്ങള്‍  ഒരുപാടുണ്ടെന്ന അയാളുടെ തിരിച്ചറിവിനെ ഊട്ടിയുറപ്പിക്കാനെന്നവണ്ണം മുഷിഞ്ഞ കുപ്പായത്തിനുള്ളില്‍ നിന്നും ഒരു വിറയല്‍. ഫോണ്‍. ഭാര്യ. കഴിഞ്ഞ നാലഞ്ചു മണിക്കൂറുകള്‍ക്കിടയില്‍  എത്രാമത്തെ തവണയാണ് വിളിക്കുന്നത് എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. എടുത്താല്‍ അത്രയും തവണത്തെ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കും എന്നറിയാം. ഓരോ തവണ എടുക്കുന്നതും അറിഞ്ഞുകൊണ്ട് തന്നെയാണ്. എടുത്തില്ലെങ്കില്‍ അവള്‍ ഭയക്കും.

ഛായാസ്വപ്നം

          “Sublime” എന്ന അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്ന അവസ്ഥകള്‍ വിരളമാണ്; പലപ്പോഴും പല അവസ്ഥകളെയും “sublimity” ആയി നാം തെറ്റിദ്ധരിക്കാറുണ്ടെന്നു മാത്രം... സ്വപ്‌നങ്ങള്‍ sublimity-ലേക്ക് എത്തിക്കാറുള്ളത് എന്നെ മാത്രമാണോ എന്നറിയില്ല. പക്ഷെ, പലപ്പോഴും പല സ്വപ്നങ്ങളില്‍ നിന്നും ഉണരുന്നത് ആ ഉത്തുംഗ സംതൃപ്തിയോടെയാണ്. ജീവിതത്തില്‍ നടക്കാത്തതും, നടക്കണമെന്ന് അത്യന്തം ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് സ്വപ്നങ്ങളായി കാണുന്നതെന്ന് കേട്ടിട്ടുണ്ട്. ചില കാര്യങ്ങളൊക്കെ ജീവിതത്തില്‍ നമ്മള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കാതെ നീക്കി വെക്കുമ്പോഴും നമ്മുടെ ഉപബോധ മനസ്സ് അവയെ ആഗ്രഹിക്കുമത്രേ... ഫ്രോയിഡോ ലക്കാനോ ഒക്കെ പറഞ്ഞ് വെച്ചത് പോലെ നിത്യജീവിതത്തിലെ “repressed emotions/desires” ഒക്കെ പല പല “symbols” ആയി സ്വപ്നങ്ങളിലൂടെ വെളിവാക്കപ്പെടും... ഒരു യാത്രയായിരുന്നു... കണ്ട കാഴ്ച്ചകളെ വര്‍ണ്ണിക്കാന്‍ പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു; ആ അനുഭൂതി പ്രകടമാക്കാന്‍ ഭാഷ ഇനിയും വളരേണ്ടിയിരിക്കുന്നു... അപരിചിതത്വത്തിനും ഭംഗിയുണ്ടെന്നു തെളിയിക്കുന്ന ഏതോ ഒരു സ്ഥലം -- “strange and beautiful!” സൂര്

വരവേല്‍പ്പ്

''കൊറേ വര്‍ഷം കൂടീട്ടാണല്ലേ നാട്ടിലോട്ട്?'' നീണ്ട മൗനത്തിന് വിരാമമിട്ടു കൊണ്ട് ഡ്രൈവര്‍ ചോദിച്ചു.  ''അതേ...'' ''എന്ന് പോകും?''  ആ ചോദ്യം കേട്ടില്ല എന്ന് നടിച്ച് പുറത്തേക്ക് തന്നെ നോക്കിയിരുന്നു. പൂര്‍ണമായും ഒരു പ്രവാസിയായി എന്ന തിരിച്ചറിവായിരുന്നു ആ ചോദ്യം നല്‍കിയത്.  അങ്ങനെ എല്ലാ പ്രവാസികളെയും പോലെ സ്ഥിരം ചിന്തകളിലേക്കും ഓര്‍മകളിലേക്കും അറിയാതെ ഞാനും വഴുതി വീണു...  അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ രണ്ടുരുള ചോറുണ്ട് ഒന്ന് നടു നിവര്‍ത്തണം... മരുഭൂമിയില്‍ക്കൊണ്ട വെയിലിന്റെ ചൂടെല്ലാം ആ മടിയില്‍ കിടന്നകറ്റണം... ഒന്ന് സുഖമായിട്ടുറങ്ങണം! പാടവരമ്പുകള്‍ക്കപ്പുറം ഓടിട്ട വീട്... ഉമ്മറപ്പടിയില്‍ അമ്മ കാത്തിരിപ്പുണ്ടാവും. മുറ്റത്ത് കാര്‍ ചെന്നു നില്‍ക്കുന്ന ശബ്ദം കേള്‍ക്കുമ്പോ അനിയത്തി ഓടി വരും, പെട്ടി തുറക്കാനാവും അവള്‍ക്ക് തിടുക്കം! അവള്‍ പറഞ്ഞേല്‍പ്പിച്ചതൊന്നും വാങ്ങിയില്ല എന്ന് പറഞ്ഞ് പറ്റിക്കണം... ക്ഷീണിച്ചു പോയല്ലോടാ എന്ന സ്നേഹശാസനങ്ങള്‍ക്കൊടുവില്‍ അമ്മയെക്കൊണ്ട് തലയില്‍ എണ്ണ തേപ്പിക്കണം, ആ കൈ കൊണ്ടുണ്ടാക്കിയ ചോറും കൂട്ടാനും മതിയാവോളം കഴിക്കണം...  ട

ചിരാഗ് ഓര്‍മകള്‍: ഒരു ഓര്‍മയെഴുത്ത്

മനസുകൊണ്ട് മാത്രം എടുക്കുന്ന ചില “സെല്‍ഫി”കളുണ്ട്... ഓര്‍മയെഴുതുമ്പോള്‍ മനസിലേക്കോടി വരുന്ന ചില മുഖങ്ങള്‍... ഡിസംബര്‍ 20 ബാക്കി വെച്ച യാത്രാക്ഷീണവും മനസു നിറഞ്ഞ ഓര്‍മകളുടെ “ഹാങ്ങോവറു”മായിട്ടാണ് 21 തുടങ്ങിയത്... ഒറ്റയ്ക്ക് മൂന്ന്‍ മണിക്കൂര്‍ യാത്ര ചെയ്യണമല്ലോ എന്ന മടുത്ത ചിന്തയെ, ചെന്നൈയിലായിരുന്നപ്പോള്‍ പതിന്നാലു മണിക്കൂറൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലേ, പിന്നെന്താ? എന്ന മറുചോദ്യം കൊണ്ട് മനസ്സ് തന്നെ അടക്കി. മരംകോച്ചുന്ന മഞ്ഞത്ത് പേരിനൊരു കുളിയൊക്കെ കഴിച്ച് തയ്യാറായി, 6:30നു പത്തനംതിട്ടയില്‍ നിന്നു തിരിക്കുന്ന ബസ്‌ പിടിക്കാനിറങ്ങി... ആറര, ആറേമുക്കാല്‍, ഏഴ് എന്നിങ്ങനെ സമയം ഓടിക്കൊണ്ടേ ഇരുന്നു... ബസ്‌ മാത്രം വന്നില്ല!! “ബസ്‌ ഉണ്ടല്ലോ... പുറപ്പെട്ടല്ലോ, വേണമെങ്കില്‍ അര മണിക്കൂര്‍ മുന്നേ പുറപ്പെടാം,” എന്ന മട്ടിലുള്ള കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള മടുപ്പിക്കുന്ന മറുപടികളും, തണുപ്പത്തുള്ള നില്‍പ്പും, ബസ്‌ വന്നോ എന്ന ചോദ്യവുമായി ഇടയ്ക്കിടെ വരുന്ന അമ്മവിളികളും... ഒടുവില്‍ പ്രതീക്ഷയുടെ ചുവപ്പ് നിറമായി പാലായില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ബസ്‌... പ്രതീക്ഷയെ അങ്ങനെ തന്നെ ചവുട്

ഓര്‍മ്മപ്പെടുത്തലുകള്‍

                                                                      പെയ്തൊഴിഞ്ഞ മഴ ചാമ്പലായവയെ ഒക്കെ കുതിര്‍ത്തിരിക്കുന്നു... ചില ഓര്‍മ്മകള്‍ പോലെ ഈ ചാരവും ഇനി മണ്ണോടലിയും... വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം അവശേഷിക്കും!  എനിക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്‍റെ മുന്‍പില്‍ നടന്നു നീങ്ങുന്നുണ്ട് ; വെള്ള സല്‍വാര്‍ കമീസും  നീല ദുപ്പട്ടയും ധരിച്ച്...! ****** എപ്പോഴും വെളുത്ത വസ്ത്രം ധരിക്കാനായിരുന്നു മീനക്കിഷ്ടം. അവളുടെ ജീവിതത്തിലേക്ക് നിറങ്ങള്‍ കൊണ്ടുവന്നത്  റഹിം ആയിരുന്നു. വെള്ള നിറത്തെ വിട്ടു കളയാന്‍ എന്നിട്ടും അവള്‍ തയ്യാറായില്ല ; റഹിം വാങ്ങിക്കൊടുത്ത നിറമുള്ള തുണികളില്‍ നിന്ന് ദുപ്പട്ട മാത്രം എടുത്തിട്ട് ബാക്കി അലമാരയില്‍ താന്‍ പൂജിക്കുന്ന ഗണപതി വിഗ്രഹത്തിനടുത്തായി അടുക്കി വെച്ചേക്കും. വെളുപ്പില്‍ എല്ലാ നിറങ്ങളുമുണ്ടല്ലോ എന്ന അവളുടെ വാദത്തിനു മുന്‍പില്‍ റഹിമും നിശബ്ദനാവും. പതിയെ റഹിമും അവള്‍ക്ക് വെള്ള സല്‍വാര്‍ കമീസും നിറമുള്ള ദുപ്പട്ടകളും വാങ്ങികൊടുക്കാന്‍ തുടങ്ങുകയായിരുന്നു. മുഷ്ടിയോളം വലുപ്പമുള്ള തന്‍റെ ഹൃദയത്തില്‍ നിറയെ മീനയോടുള്ള പ്രണയം നിറഞ്ഞിരിക്കുകയാണ

വിചിത്ര മനുഷ്യന്‍

സമർപ്പണം: പുസ്തകങ്ങളുടെയും മരങ്ങളുടെയും നന്മയും തണുപ്പും അന്യമായ തലമുറയ്ക്ക്... വിചിത്ര മനുഷ്യൻ അകലെയേതോ നാട്ടിൽ ഒരു വിചിത്ര മനുഷ്യനെ കണ്ടെത്തിയത്രേ!! ഒരു കട്ടിക്കണ്ണടയും വെച്ച്, ചെറിയ ലാപ്ടോപ് പോലെ തുറക്കാവുന്ന പുറംചട്ടയുള്ള ഒരു സാധനത്തിൽ, താളുകളെന്നോ മറ്റോ പറയണ എന്തോ ഒന്ന് മറിച്ച് നോക്കി​ക്കൊണ്ട് (അതിനെ അയാൾ "പുസ്തകം" എന്നാണത്രേ വിളിക്യ!) മരച്ചോട്ടില്‍ (അവിടെ എവിടെയോ ഒറ്റയ്ക്ക് നിക്കണ ഒരു മരമുണ്ടത്രേ!) വെറും നിലത്ത് അങ്ങനെ ഇരിക്യാത്രേ അയാള്‍. വെറും നിലത്തൊക്കെ എങ്ങനാപ്പോ ഇരിക്കണേ?? അതും മണ്ണിലേ.... നോവില്ല്യെ ആവോ... ആ മരം അയാള്‍ക്ക് "തണല്‍" കൊടുക്കുന്നുണ്ട് പോലും! എന്താപ്പോ ഈ "തണല്‍" എന്ന് വെച്ചാ? മമ്മിയോട് ചോദിച്ചപ്പോ തണുപ്പ്, നിഴല്‍ എന്നൊക്കെ പറേണു... തണുപ്പോ?? ന്‍റെ റൂമിലെ ഏസിയെക്കാള്‍ തണുപ്പുണ്ടാവുമോ ഇപ്പറഞ്ഞ തണലിന്??? ഒന്നിരുന്ന്‍ നോക്കാംന്നു കരുതിയാ ഇവിടെവിടെയാ അപ്പറഞ്ഞ പോലൊരു മരം??!!! എന്നാലും അയാള്‍ കുനിഞ്ഞു നോക്കിയിരിക്കണ "പുസ്തകം" എന്ന് പറേണ ആ സാധനത്തിലെന്താവും ഉള്ളത്?? ഡാഡി പറഞ്ഞത് അക്ഷരങ്ങളാണെന്ന്... ന്‍റെ ടാബിലും ഉണ്ടല്ലോ

ഓര്‍മ്മ

സമര്‍പ്പണം: ഓര്‍മകളാകുന്ന ഓരോ നിമിഷത്തെയും മറവി കൊന്നു കൊലവിളിക്കുമ്പോഴും, "എനിക്ക് മറവിയില്ല," എന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട്  ജീവിതത്തെ നേരിടുന്ന ഓരോ വൃദ്ധജനത്തിനും... അവ്യക്തതകളുടെ ഒരു കൂമ്പാരമാണ് ജീവിതം! ഓര്‍മ്മ തുടക്കം ‘അ’ തന്നെയാണ്.... ‘എ’, ‘ഐ,’.... ‘ഒ’... ‘ഐ’ കഴിഞ്ഞാല്‍ ‘ഒ’... പിന്നെ... ‘ഓ’.... ഓര്‍മ്മ...അതെ അത് തന്നെയാണ്.. ‘ഓര്‍മ്മ...!’ അക്ഷരമാല പരിചിന്തനം ചെയ്ത് കണ്ണടച്ച് കിടക്കുമ്പോഴാണ് പരിചയമുള്ള ഒരു ശബ്ദം... “നോക്കു.. ഓര്‍മ്മ കിട്ടുന്നുണ്ടോ ഇതാരാണെന്ന്?” കണ്ണുകള്‍ മെല്ലെത്തുറന്നു നോക്കുമ്പോള്‍  ചിരിക്കുന്ന ഒരു മുഖമാണ് മുന്‍പില്‍... ഓര്‍മ... ഓര്‍ത്തെടുക്കണം... “ഓര്‍മ്മയുണ്ടോ?” ഓര്‍മ്മ... ഉണ്ട്... ഉള്ളതാണ്... ഉണ്ടായിരുന്നു... ആ കണ്ണുകള്‍... അറിയാം... മനസിലാവുന്നുണ്ട്... ഓര്‍മ്മയുണ്ട്... “മുത്തച്ഛന്‍ മറന്നോ എന്നെ?” മുത്തച്ഛന്‍... ആ വിളി... ആ കണ്ണുകള്‍... അറിയാം... കട്ടിലിന്റെ ഒരു ഓരത്തായി  ചിരിയ്ക്കുന്ന ഒരു മുഖം... തളര്‍ന്ന കൈകളെടുത്ത് മടിയില്‍ വെച്ചിട്ട് വീണ്ടും തന്നോട് ചോദിക്കുന്നു; “ഓര്‍മ്മ കിട്ടുന്നില്ലേ മ